Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു ദേ മാവേലി ഹെലികോപ്റ്ററിൽ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു CITU പ്രതിഷേധം സംഘടിപ്പിച്ചു അമ്മയെ ഇനി ശ്വേത നയിക്കും വി എസ് ഇനി ജ്വലിക്കുന്ന ഓർമ അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

തിരൂർ : മലയാള സർവകലാശാലയിൽ നാല് വർഷ ബിരുദ കോഴ്സിൻ്റെ (എഫ്.വൈ.യു.ജി.പി) ഭാഗമായി ആദ്യഘട്ടത്തിൽ പൂർത്തീകരിച്ച ബിരുദപഠന കേന്ദ്രം ' തരംഗിണി'യുടെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ - സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.

മലയാള ഭാഷ പരിപോഷണത്തിന് മാത്രമല്ല, സംസ്കാരത്തെ ഉയർത്തിപ്പിടിക്കുന്നതും കൂടി മലയാള സർവകലാശാല ലക്ഷ്യം വെയ്ക്കണമെന്ന് മന്ത്രി ഓർമിപ്പിച്ചു. കേരളത്തെ വിജ്ഞാന സമൂഹമാക്കി മാറ്റുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഡിഗ്രി കരിക്കുലത്തിന് മികച്ച ഫ്രെയിംവർക്കായാണ് നാലു വർഷ ബിരുദം കൊണ്ടുവന്നത്. ക്ലാസുകളിൽ സംവാദാത്മകമായ അന്തരീക്ഷം വളരണം. അതിന് ഭാവനാശേഷിയുള്ള അധ്യാപകരും അനിവാര്യമാണ്. സ്വന്തം ഭാഷയിലും ഇതരഭാഷയിലും പ്രാവീണ്യമുള്ള സമൂഹം വളരണം. മലയാളത്തെ ഇകഴ്ത്തുന്ന മലയാളിയുടെ സ്വഭാവം മാറണം - മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. മലയാള സർവകലാശാലയുടെ ആസ്ഥാന മന്ദിരത്തിനായി പരിശ്രമം തുടരുമെന്നും മന്ത്രി മന്ത്രി ഉറപ്പു നൽകി.

വൈസ് ചാൻസലർ ഡോ. സി.ആർ പ്രസാദ് അധ്യക്ഷനായി. പരിപാടിയിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ മുഖ്യാതിഥിയായി

2515 സ്ക്വയർ ഫീറ്റിൽ മൂന്ന് ക്ലാസ് മുറികൾ, വരാന്ത, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറി എന്നീ സൗകര്യങ്ങളോടെ 90 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം പൂർത്തീകരിച്ചത്. ഭിന്നശേഷി സൗഹൃദമായാണ് പഠന കേന്ദ്രം നിർമിച്ചിരിക്കുന്നത്.

സർവകലാശാലയിൽ നടന്ന പരിപാടിയിൽ വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.പി. സക്കീന, വാർഡ് മെമ്പർ അജിനി, സർവകലാശാല രജിസ്ട്രാർ ഇൻചാർജ് കെ.എം. ഭരതൻ, മലയാള സർവകലാശാല നിർവാഹക സമിതിയംഗങ്ങളായ ഡോ. അശോക് എ. ഡിക്രൂസ്, എസ്. രോഹിത്, ഐ.ക്യു.എ.എസി. ഡയറക്ടർ കെ.എം. അനിൽ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗോപൻ മുക്കുളത്ത്,സർവകലാശാല എൻജിനീയർ കെ.ടി. അനിൽദാസ്, വിദ്യാർത്ഥി യൂണിയൻ ജനറൽ സെക്രട്ടറി എൻ. അഭിനവ്, വിദ്യാർത്ഥി യൂണിയൻ ചെയർപേഴ്സൺ തമീം റഹ്മാൻ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

© 2025 malappuramtimes. Powered by Cybpress Innovative solution.