Trending: കടന്നമണ്ണ ശ്രീനിവാസനെ ജന്മനാട്ആദരിച്ചു വള്ളിക്കുന്ന് സൈനിക കൂട്ടായ്മ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു 'ഒരുവട്ടംകൂടി ഫ്രാൻസിസ് മാഷോടൊപ്പം ' - പുണർപ്പ യു.പി. സ്കൂളിലെ പൂർവ്വ വിദ്യാർഥി സംഗമം ശ്രദ്ദേയമായി രാമപുരം കണ്ടം പറമ്പിലെ മസ്ജിദ് ഉദ്ഘാടനം നാളെ (വ്യാഴം​ ) ആരുമില്ലാത്തവർക്ക് തണലായി വറ്റല്ലൂർ ഗ്യാലക്ക്സിക്ലബ്ബിന്റെ മുൻ ഭാരവാഹികളുടെ കൂട്ടായ്മ ജെ.സി.ഡാനിയൽ പുരസ്‌കാരം : മികച്ച രണ്ടാമത്തെ നടൻ കുമാർ സുനിൽ എൽ.എസ്.എസ് പുനർ മൂല്യനിർണയം: രാമപുരം AHLP സ്കൂളിലെ പ്രതിഭകളെ ആദരിച്ചു വടക്കാങ്ങര അൽ ബിർറ് സ്കൂളിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു വി.എസ്. - ജന മനസ്സിലെ സമരനായകൻ മലപ്പുറം ഹാഫ് മാരത്തൺ 2026 ജനുവരി നാലിന് ഡോക്ടറേറ്റ് നേടി കരിപ്പൂരിന്റെ ആകാശം കൂടുതല്‍ വിസ്തൃതമാകും; റെസ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ലേണിങ്: വായനശാലകള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു ദേ മാവേലി ഹെലികോപ്റ്ററിൽ സാഹസികതാരം വെള്ളിലയിലെ മുഹമ്മദ് ഷാമിലിനെ കടന്നമണ്ണ സഹകരണബാങ്ക് ആദരിച്ചു നവകേരള സദസ്: മലപ്പുറം ജില്ലയ്ക്ക് അനുവദിച്ചത് 114 കോടി രൂപയുടെ പദ്ധതികള്‍ മുലയൂട്ടലിലൂടെ അമ്മ കുഞ്ഞിന് നല്‍കുന്നത് ലോകത്ത് ഒരിടത്തും ലഭിക്കാത്ത സുരക്ഷിതത്വം: ഡോ. ആര്‍ രേണുക വിവിധ സ്കോളർഷിപ് വിജയികളെ മന്ത്രി വി. ശിവൻകുട്ടി അനുമോദിച്ചു രാമപുരം കണ്ടം പറമ്പിലെ ബദരിയ മസ്ജിദ് ഉദ്ഘാടനംചെയ്തു CITU പ്രതിഷേധം സംഘടിപ്പിച്ചു അമ്മയെ ഇനി ശ്വേത നയിക്കും വി എസ് ഇനി ജ്വലിക്കുന്ന ഓർമ അതി ദരിദ്രരില്ലാത്ത കേരളം എന്ന സ്വപ്നത്തിലേക്ക് ചുവടുകൾ വെച്ച് മലപ്പുറം ജില്ലയും വാഴയൂര്‍ ഗ്രാമ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പുകയില വിമുക്തമായി പ്രഖ്യാപിച്ചു പ്രവാസികളുടെ ലൈസൻസ് പുതുക്കൽ: ലളിതമാക്കേണ്ട ആവശ്യം ശക്തമാകുന്നു പാസ്സ്‌വേർഡ്‌ ക്യാമ്പ് വടക്കാങ്ങരയിൽ തുടങ്ങി ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് ഒരു കുടുംബശ്രീ വിജയഗാഥ നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു കോലൈസ് ഷോർട്ട് ഫിലിമിന് പ്രേംനസീർ ഫെസ്റ്റിവലിൽ 'എ ഗ്രൈഡ് ' അംഗീകാരം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി

24/12/ 25

മലപ്പുറം : ചെറുകുളമ്പ് എന്ന നാടിന്റെ മനസ്സിനെ ഒരേ സമയം ശൂന്യമാക്കി, കണ്ണീരിലാഴ്ത്തി, മണിക്കൂറുകളുടെ മാത്രം ഇടവേളയിൽ യാത്രയായ രണ്ട് മഹത് ജീവിതങ്ങൾ — വാഴയിൽ അവറാൻകുട്ടി ഹാജിയും കാമ്പ്രൻ മരക്കാർ ഹാജിയും. ജീവിച്ച കാലം മുഴുവൻ സൗഹൃദത്തിലും സഹവർത്തിത്വത്തിലും ഒരുമിച്ചുനിന്ന അവർ, മരണത്തിലും ഒരുമിച്ച് നാടിന്റെ സ്മൃതികളിലേക്ക് ലയിച്ചു.

മഹല്ലിലെ പൗരപ്രമുഖരും കാരണവന്മാരും, അയൽവാസികളും ആത്മസുഹൃത്തുക്കളുമായിരുന്നു ഇരുവരും. ജനാസ നമസ്കാരവും ഖബറടക്കവും അരമണിക്കൂർ മാത്രം വ്യത്യാസത്തിൽ ചെറുകുളമ്പ് മഹല്ലിൽ നടന്നപ്പോൾ, അത് ഒരു നാടിന്റെ മാത്രം അല്ല — ഒരു തലമുറയുടെ തന്നെ വിടവാങ്ങലായി മാറി.

അവറാൻകുട്ടി ഹാജി, കിടപ്പുരോഗിയായി മാറിയ നാളുകളിലും മനുഷ്യബന്ധങ്ങളിൽ നിന്ന് അകന്നില്ല. ജനങ്ങളോട് ചേർന്ന്, അവരുടെ വേദനയും സന്തോഷവും പങ്കുവെച്ച് ജീവിച്ച ഒരു ഹൃദയം. അഗതികളെയും അശരണരെയും മനസ്സറിഞ്ഞു സഹായിച്ച, യാതൊരു പ്രദർശനവുമില്ലാത്ത നന്മയുടെ പ്രതീകം. അഭിപ്രായ വ്യത്യാസങ്ങൾ മധുരവാക്കുകളിലൂടെ തീർക്കാനും, തർക്കങ്ങൾ ഒത്തുതീർപ്പ് ചർച്ചകളിലൂടെ സ്നേഹബന്ധങ്ങളാക്കി മാറ്റാനും അദ്ദേഹത്തിനുണ്ടായിരുന്ന ആത്മാർത്ഥത അപൂർവമായിരുന്നു.

മലഞ്ചരക്ക് വ്യാപാരത്തിലൂടെ വിശാലമായ സൗഹൃദവലയം സൃഷ്ടിച്ച അദ്ദേഹം, ചട്ടിപ്പറമ്പിലും പടപ്പറമ്പിലും “വി.എൽ” എന്ന പേരിൽ സൂപ്പർമാർക്കറ്റുകൾ ആരംഭിച്ചു. അതുവഴി തൊഴിലില്ലാത്ത നിരവധി പേർക്ക് ജോലി നൽകി, സംരംഭകത്വത്തിനൊപ്പം മനുഷ്യസ്നേഹവും ചേർന്ന ഒരു മാതൃക സമൂഹത്തിന് നൽകി. ചെറുകുളമ്പ് സുന്നി മദ്രസയുടെ തുടക്കകാലത്ത് മർഹൂം തോട്ടോളി അബ്ദുറഹിമാൻ മുസ്ലിയാരുടെ വലംകൈയായി പ്രവർത്തിച്ച അദ്ദേഹം, ദീർഘകാലം അതിന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. സുന്നി പണ്ഡിതരോടുള്ള അതിരില്ലാത്ത സ്നേഹവും വിനയവും ലാളിത്യവും ഹാജിസാഹിബിനെ എല്ലാവർക്കും പ്രിയങ്കരനാക്കി. മുൻ മന്ത്രി പാലോളി മുഹമ്മദ്‌കുട്ടി യുമായുള്ള അടുപ്പമുള്ള സൗഹൃദവും, വ്യത്യസ്ത മേഖലയിലുള്ളവരുമായുള്ള അടുപ്പവും അദ്ദേഹത്തിന്റെ സാമൂഹ്യബോധത്തിന്റെ തെളിവുകളായിരുന്നു.

മരക്കാർ ഹാജിയും ജനങ്ങൾക്കിടയിൽ അതീവ ആദരണീയനും സ്നേഹനിധിയുമായ വ്യക്തിത്വമായിരുന്നു. നിശ്ശബ്ദമായ സേവനങ്ങളിലൂടെ, സൗമ്യമായ ഇടപെടലുകളിലൂടെ, മനുഷ്യരെ ചേർത്തുപിടിച്ച ഒരു ജീവിതം. സുന്നി രംഗത്ത് അവറാൻകുട്ടി ഹാജിയോടൊപ്പം സജീവ കൂട്ടാളിയായിരുന്ന അദ്ദേഹം, മത–സാമൂഹ്യ പ്രവർത്തനങ്ങളെ സൗഹൃദത്തിന്റെ ചൂടോടെ മുന്നോട്ട് നയിച്ചു.

ജീവിതത്തിൽ കൈകോർത്ത് നടന്ന ഈ രണ്ട് മഹത് വ്യക്തിത്വങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങളിലും സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളിലും സൗഹൃദത്തിന്റെ പാലങ്ങൾ പണിതവരായിരുന്നു. അവരുടെ സാന്നിധ്യം ഒരു ആശ്വാസമായിരുന്നു; അവരുടെ വാക്കുകൾ ഒരു സമാധാനമായിരുന്നു; അവരുടെ പ്രവർത്തനം ഒരു ദിശാബോധമായിരുന്നു.ഇന്ന് അവർ നമ്മിൽ നിന്ന് യാത്രയായി. എന്നാൽ അവർ വിതച്ച നന്മകൾ, വളർത്തിയ സൗഹൃദങ്ങൾ, കാത്തുസൂക്ഷിച്ച സ്നേഹബന്ധങ്ങൾ — അവ ഒരിക്കലും മരിക്കില്ല. ചെറുകുളമ്പ മഹല്ല് ഖബർസ്ഥാനിലെ  മണ്ണിൽ അവർ ഉറങ്ങുമ്പോൾ, അവരുടെ ഓർമ്മകൾ ഈ നാടിന്റെ മനസ്സിൽ എന്നെന്നും ജീവിച്ചിരിക്കും.

റിപ്പോർട്ട്: ഷമീർ രാമപുരം 

© 2025 malappuramtimes. Powered by Cybpress Innovative solution.